തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ച് വീണ് ഐടിഐ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. നിർത്താതെ ഓടിച്ച് പോയ ബസ് 400 മീറ്റർ മാറി നിർത്തി. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പാറശാല വനിത ഐ ടി ഐയിലെ ഒന്നാം വർഷ കമ്പ്യൂട്ടർ വിദ്യാർഥിനിയ ആറാലുംമൂട് അരംഗമുകൾ പൊറ്റയിൽ ധന്യാ ഭവനിൽ ബിനുവിന്റെ മകൾ മന്യ (18)ക്കാണ് പരിക്കേറ്റത്.
Also Read- കാസർകോട് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു
കെഎസ്ആർടിസി ബസിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ബസിന്റെ വാതിലിലൂടെ മന്യ പുറത്തേക്ക് വീണിട്ടും കെഎസ്ആർടിസി ബസ് നിർത്താതെ ഓടിച്ച് പോകുകയായിരുന്നു. നാട്ടുകാരും ഓട്ടോ ഡ്രൈവർമാരുമാണ് ബസിനെ 400 മീറ്റർ മാറി നിർത്തിയത്. വാതിലിലൂടെ പുറത്തേക്ക് വീണ് അബോധാവസ്ഥയിലായ മന്യയെ പിന്നിൽ നിന്നെത്തിയ ഇരുചക്ര വാഹന യാത്രക്കാരും മറ്റ് വാനങ്ങളിലെത്തിയവരുമാണ് ആശുപത്രിയിലെത്തിച്ചത്.
മറ്റ് വഹാനങ്ങൾ പിന്നാലെയില്ലാതിരുന്നത് രക്ഷയായെന്ന ആശ്വാസത്തിലാണ് കുടുംബം. നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർഥിനി. ദേശീയപാതയിൽ ബസിന്റെ അമിത വേഗതയും അനാസ്ഥയുമാണ് അപകടത്തിലേക്ക് നയിച്ചത്. ബസിൽ നിന്നും പുറത്തേക്ക് വീണിട്ടും ഡ്രൈവറും കണ്ടക്ടറും വേണ്ട നടപടി സ്വീകരിക്കാതെ പോയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.