Crime News: പോലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

Spread the love


തിരുവനന്തപുരം: പോലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മാറനല്ലൂർ പോലീസിനെ ആക്രമിച്ച കേസിലെ നാല് പേരാണ് അറസ്റ്റിലായത്.   പ്രതിയെ തേടിപ്പോയ പോലീസ് സംഘത്തിന് നേരെ ഇവർ ആക്രമണം നടത്തുകയായിരുന്നു. കോട്ടമുകൾ ആലിസ് വില്ലയിൽ ശരൺ(34), പുതുവൽ പുത്തൻ വീട്ടിൽ വിനു(31), ശരത് (36), ഇയാളുടെ പിതാവ് ശശി (62) എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മാറനല്ലൂർ സബ് ഇൻസ്പെക്ടർ കിരൺശ്യാം, പോലീസ് ഡ്രൈവർ അഖിൽ എന്നിവർക്കാണ് മർദനമേറ്റത്. സബ് ഇൻസ്പെക്ടറുടെ ഫോൺ പിടിച്ച് വാങ്ങി വലിച്ചെറിഞ ശേഷം ഇവരെ മർദിക്കുകയായിരുന്നുവെന്നാണ് കേസ്.  കൂടുതൽ പോലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.

ALSO READ: ശബരിമല നട അടച്ചിടുമെന്ന വ്യാജ പ്രചരണത്തിനെതിരെ സൈബർ പൊലീസിന് പരാതി നൽകി ദേവസ്വം ബോർഡ്

മാറനല്ലൂർ കോട്ടമുകൾ പുതുവൽ പുത്തൻ വീട്ടിൽ വിനോദിനെ (29) തേടിയെത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.  ഇയാളെ വിളിച്ചിറക്കി റൂറൽ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരും പൊലീസും സംസാരിച്ച് നിൽക്കുന്നതിനിടെ ശരത്തിന്റെ നേതൃത്വത്തിൽ നാലം​ഗ സംഘമെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

നിലവിൽ പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും കേസെടുത്തതായി പോലീസ് അറിയിച്ചു.  പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. ഇതേ സമയം പ്രതികളെ ബന്ധുക്കളുടെ മുന്നിൽ വച്ച് പോലീസ് മർദിച്ചതായും ആരോപണമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!