IPL 2025: 11 കോടിയുടെ താരത്തിന് കളിക്കാനാവില്ല; എല്‍എസ്ജി ക്യാപ്റ്റനായ ആദ്യ സീസണില്‍ ഋഷഭ് പന്തിന് വന്‍ തിരിച്ചടി

Spread the love

IPL 2025: എല്‍എസ്ജി ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ സീസണില്‍ ഋഷഭ് പന്തിന് വന്‍ തിരിച്ചടി. 11 കോടി രൂപ പ്രതിഫലം വാങ്ങുന്ന സ്റ്റാര്‍ പേസര്‍ മായങ്ക് യാദവിന് പരിക്ക് കാരണം ഐപിഎല്‍ 2025ന്റെ ഭൂരിഭാഗവും നഷ്ടമാവും.

ഹൈലൈറ്റ്:

  • ഋഷഭ് പന്തിന് വന്‍ തിരിച്ചടി
  • മായങ്കിന്റെ തിരിച്ചുവരവ് വൈകും
  • ഐപിഎല്ലിന്റെ ഭൂരിഭാഗവും നഷ്ടം
Samayam Malayalamഋഷഭ് പന്ത്. Photo: ANI
ഋഷഭ് പന്ത്. Photo: ANI

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ (IPL 2025) എല്ലാവരും ഉറ്റുനോക്കുന്ന ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍എസ്ജി). ഋഷഭ് പന്തിനെ 27 കോടി രൂപ റെക്കോഡ് തുകയ്ക്ക് വാങ്ങിയ ശേഷം പുതിയ ക്യാപ്റ്റനായി നിയമിച്ചതാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍, ഐപിഎല്‍ 2025ന് മാര്‍ച്ച് 22 ശനിയാഴ്ച തുടക്കമാവാനിരിക്കെ പുറത്തുവരുന്ന വാര്‍ത്തകള്‍ പന്തിനും എല്‍എസ്ജിക്കും അത്ര പന്തിയല്ല. ശനിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആര്‍) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍സിബി) തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎല്‍ 2025ന് തുടക്കമാവുക. സീസണ്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ടീമിലെ പ്രധാന കളിക്കാരില്‍ ഒരാളെ നഷ്ടപ്പെട്ടതോടെ പന്തിന് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

IPL 2025: 11 കോടിയുടെ താരത്തിന് കളിക്കാനാവില്ല; എല്‍എസ്ജി ക്യാപ്റ്റനായ ആദ്യ സീസണില്‍ ഋഷഭ് പന്തിന് വന്‍ തിരിച്ചടി

എല്‍എസ്ജി 11 കോടി രൂപയ്ക്ക് സ്വന്തമാക്കിയ സ്റ്റാര്‍ പേസര്‍ മായങ്ക് യാദവിന് പരിക്ക് കാരണം ഐപിഎല്‍ 2025 ന്റെ ആദ്യ പകുതി നഷ്ടമാകുമെന്ന് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപോര്‍ട്ട് ചെയ്തു. നട്ടെല്ലിന്റെ താഴ്ഭാഗത്തെ പരിക്കില്‍ നിന്ന് അദ്ദേഹം ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ല. ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ മെഡിക്കല്‍ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് മായങ്ക് ഇപ്പോഴുള്ളത്.

മായങ്ക് യാദവിന് എന്നാണ് കളിക്കളത്തില്‍ തിരിച്ചെത്താനാവുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ പുനരധിവാസ പദ്ധതി പ്രകാരം ടീമില്‍ തിരിച്ചെത്തുന്നതിന് തീയതി നിശ്ചയിച്ചിട്ടില്ല. കൃത്യസമയത്ത് ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ 2025 ലെ ഐപിഎല്ലിന്റെ രണ്ടാം പകുതിയില്‍ അദ്ദേഹത്തിന് പങ്കെടുക്കാനാവും.

ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക്; ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് കീഴടക്കി
മായങ്ക് യാദവിനെ ഫിറ്റ്‌നസ് വീണ്ടെടുത്ത് ഐപിഎല്ലിന്റെ രണ്ടാം പകുതിയിലേക്ക് ലഭ്യമാക്കുന്നതിനായി ശ്രമിച്ചുവരികയാണെന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ പുതിയ മെന്റര്‍ സഹീര്‍ ഖാന്‍ അറിയിച്ചിരുന്നു. ഐപിഎല്‍ 2025ല്‍ അദ്ദേഹത്തെ കളിപ്പിക്കാന്‍ ഫ്രാഞ്ചൈസി ഏറെ ആഗ്രഹിക്കുന്നുണ്ടെങ്കിലും പേസ് ബൗളറെ സംബന്ധിച്ച് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുക പ്രധാനമാണെന്ന് ഫെബ്രുവരിയില്‍ സഹീര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലാണ് മായങ്ക് യാദവ് അവസാനമായി കളിച്ചത്. പേസറുടെ അന്താരാഷ്ട്ര അരങ്ങേറ്റവും ഈ പരമ്പരയിലായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 4 വിക്കറ്റുകള്‍ വീഴ്ത്തി. ഈ പരമ്പരയ്ക്ക് ശേഷമാണ് അദ്ദേഹത്തിന് പരിക്കേറ്റത്.

തന്ത്രം ഉപദേശിച്ച് കോഹ്‌ലി, കളിയുടെ ഗതി മാറി; ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ആധിപത്യമുറപ്പിച്ചത് ഇങ്ങനെ
150 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ സ്ഥിരതയോടെ പന്തെറിയാനുള്ള കഴിവാണ് മായങ്കിന്റെ പ്രത്യേകത. 2024 ലെ ഐപിഎല്ലില്‍ എല്‍എസ്ജിയിലെത്തിയതോടെ വാര്‍ത്തകളില്‍ ഇടം നേടി. അന്നുമുതല്‍ പരിക്കുകളുമായി ബുദ്ധിമുട്ടുന്ന ഡല്‍ഹി പേസര്‍ എല്‍എസ്ജിയില്‍ നാല് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. എങ്കിലും ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി അദ്ദേഹത്തെ 11 കോടി രൂപയ്ക്ക് നിലനിര്‍ത്തുകയായിരുന്നു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!