രോഹിത് ശര്‍മ ക്യാപ്റ്റന്‍, കോഹ്‌ലി ടീമില്‍, കരുണ്‍ നായര്‍ തിരിച്ചെത്തുന്നു; ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള സാധ്യതാ ടീം

Spread the love

ഐപിഎല്ലിന് ശേഷം ജൂണിലാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരിക. കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 1-3ന് പരാജയപ്പെട്ടിരുന്നു. 2022 അവസാനമായി ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോള്‍ ഏക ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു. ഇത്തവണ അഞ്ച് ടെസ്റ്റ് മല്‍സരങ്ങളാണുള്ളത്.

Samayam Malayalamരോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും
രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും

ചാമ്പ്യന്‍സ് ട്രോഫി കിരീട വിജയത്തിന് ശേഷം ഇന്ത്യന്‍ ടീം ആദ്യമായി മാറ്റുരയ്ക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ നായകനായേക്കും. ഇംഗ്ലണ്ടില്‍ ആദ്യമായാണ് ടെസ്റ്റ് പരമ്പരയില്‍ രോഹിത് ക്യാപ്റ്റനാവുന്നത്. ടെസ്റ്റ്-ഏകദിന ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് രോഹിത് ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിനുള്ള പ്ലെയിങ് ഇലവനില്‍ നിന്ന് രോഹിത് പിന്‍മാറിയിരുന്നു. തുടര്‍ച്ചയായ ഫോം ഔട്ടിനെ തുടര്‍ന്നാണ് സിഡ്‌നി ടെസ്റ്റില്‍ പുറത്തിരുന്നത്. ടീം ക്യാപ്റ്റന്‍ പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്തായ അസാധാരണ നടപടി ശ്രദ്ധിക്കപ്പെടുകയും വിരമിക്കല്‍ കിംവദന്തികള്‍ ശക്തമാവുകയും ചെയ്തിരുന്നു.

രോഹിത് ശര്‍മ ക്യാപ്റ്റന്‍, കോഹ്‌ലി ടീമില്‍, കരുണ്‍ നായര്‍ തിരിച്ചെത്തുന്നു; ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള സാധ്യതാ ടീം

രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജയ്സ്വാള്‍ ആയിരിക്കും ഇന്നിങ്‌സ് ഓപണറാവുക. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ കളിക്കാരനായിരുന്നു ജയ്സ്വാള്‍. അഞ്ച് ടെസ്റ്റുകളില്‍ 391 റണ്‍സ് നേടി. ഇത്തവണ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന് വലിയ ഉത്തരവാദിത്തമുണ്ടാകും.

മധ്യനിരയില്‍ വിരാട് കോഹ്ലി ഉണ്ടാവുമെങ്കിലും ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്നത് തുടരും. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഒരു സെഞ്ച്വറി മാത്രമാണ് കോഹ്‌ലിക്ക് എടുത്തുപറയാനുള്ള നേട്ടം.

പുതിയ നിയമവുമായി ബിസിസിഐ; ഐപിഎല്‍ ടീമുകള്‍ക്ക് ഒരു മത്സരത്തിന് വേണ്ടിയും താരങ്ങളുമായി കരാറൊപ്പിടാം
ദേവ്ദത്ത് പടിക്കല്‍, അഭിമന്യു ഈശ്വരന്‍, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ആഭ്യന്തര ക്രിക്കറ്റില്‍ കിടിലന്‍ പ്രകടനങ്ങള്‍ തുടര്‍ക്കഥയാക്കിയ കരുണ്‍ നായര്‍ ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ഏകദിന ടീമില്‍ അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഏഴ് വര്‍ഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയേക്കാം.

ഇന്ത്യന്‍ ടീമിലെ രണ്ട് സ്പിന്‍-ബൗളിങ് ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ഉണ്ടാവും. ഏക പേസ്-ബൗളിങ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിക്കും സാധ്യതയുണ്ട്.

‘സിക്‌സറുകള്‍ പറത്തുകയാണവന്‍, ഇന്ത്യന്‍ ടീമിലെത്തും…’ റോയല്‍സിലെ 13കാരനെ കുറിച്ച് സഞ്ജു സാംസണ്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഋഷഭ് പന്ത് നിലനിര്‍ത്തിയേക്കും. കെഎല്‍ രാഹുലിനെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ രണ്ടാം കീപ്പറായി ധ്രുവ് ജുറലിന് സ്ഥാനമുണ്ടായേക്കില്ല.

പരിക്ക് ഭേദമായി വരുന്ന ജസ്പ്രീത് ബ്രുംറ ഇംഗ്ലണ്ടിലേക്കുള്ള സംഘത്തില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. അരങ്ങേറ്റം മുതല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണദ്ദേഹം. ബുംറയുടെ പ്രകടനം മല്‍സരത്തിന്റെ ഗതി നിര്‍ണയിക്കുമെന്ന കാര്യത്തില്‍ സംശമില്ല. പേസ് ആക്രമണത്തെ പിന്തുണയ്ക്കാന്‍ മുഹമ്മദ് ഷമിയും ഉണ്ടാവും. ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും ടീം ഇന്ത്യയിലെ മറ്റ് മൂന്ന് പേസര്‍മാരാകാന്‍ സാധ്യത.

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കല്‍, അഭിമന്യു ഈശ്വരന്‍, സര്‍ഫറാസ് ഖാന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!