കിടില‌ൻ ജയത്തിന് പിന്നാലെ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാറിന് തിരിച്ചടി; ഈ സീസണിൽ ശിക്ഷ ലഭിക്കുന്ന നാലാമത്തെ ക്യാപ്റ്റൻ

Spread the love

RCB vs MI IPL 2025: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചതിന് പിന്നാലെ ആർസിബി നായകൻ രജത് പാട്ടിദാറിന് പിഴ.

ഹൈലൈറ്റ്:

  • രജത് പാട്ടിദാറിന് വമ്പൻ പിഴ
  • മുംബൈ ഇന്ത്യൻസിന് എതിരായ കളിക്ക് ശേഷം തിരിച്ചടി
  • മുംബൈയെ തകർത്ത് ബംഗളൂരു
Samayam Malayalamരജത് പാട്ടിദാർ
രജത് പാട്ടിദാർ

ഐപിഎല്ലിൽ ഇത്തവണ കിടിലൻ ഫോമിലാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താനും അവർക്കായി. മുംബൈക്ക് എതിരായ കളിയിൽ ആർസിബിയുടെ പ്രധാന വിജയശില്പി നായകൻ രജത് പാട്ടിദാറായിരുന്നു. 32 പന്തുകളിൽ 64 റ‌ൺസാണ് താരം അടിച്ചുകൂട്ടിയത്. കളിയിലെ കേമനും അദ്ദേഹം തന്നെ.അതേ സമയം മത്സരത്തിൽ ജയിച്ചതിന് പിന്നാലെ ആർസിബി നായകൻ രജത് പാട്ടിദാറിന് ഒരു തിരിച്ചടി കിട്ടി‌‌. ഓവർ നിരക്കിൽ ആർസിബി വരുത്തിയ വീഴ്ചയാണ് അദ്ദേഹത്തിന് പണി വാങ്ങിക്കൊടുത്തത്‌. അനുവദിക്കപ്പെട്ട സമയത്ത് ഓവറുകൾ എറിഞ്ഞു തീർക്കാൻ ആർസിബിക്ക്‌ സാധിക്കാതെ വന്നതോടെ ടീം നായകനായ പാട്ടിദാറിന് 12 ലക്ഷം രൂപയാണ് ബിസിസിഐ പിഴയിട്ടത്. ഈ സീസണിൽ ഇത് ആദ്യമായാണ് ആർസിബി ഓവർ നിരക്കിൽ വീഴ്ച വരുത്തുന്നത്.

കിടില‌ൻ ജയത്തിന് പിന്നാലെ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാറിന് തിരിച്ചടി; ഈ സീസണിൽ ശിക്ഷ ലഭിക്കുന്ന നാലാമത്തെ ക്യാപ്റ്റൻ

ഓവർ നിരക്കിലെ വീഴ്ചയെത്തുടർന്ന് 2025 സീസൺ ഐപിഎല്ലിൽ പിഴ ലഭിക്കുന്ന നാലാമത്തെ ക്യാപ്റ്റനാണ് രജത് പാട്ടിദാർ. നേരത്തെ ഹാർദിക് പാ‌ണ്ഡ്യ, ഋഷഭ് പന്ത്, റിയാൻ പരാഗ് എന്നിവർക്കും സമാന കാര്യത്തിൽ പിഴശിക്ഷ ലഭിച്ചിരുന്നു.

Also Read: ആർസിബിക്ക് ആ ഒരു റൺസ് ലഭിച്ചില്ല, വീണ്ടും വിവാദമായി ആ നിയമം; മുംബൈ ഇന്ത്യൻസിന് എതിരെ നടന്നത് ഇങ്ങനെ

അതേ സമയം രജത് പാട്ടിദാറിന്റെ ബാറ്റിങ് വിസ്ഫോടനമായിരുന്നു മുംബൈ ഇന്ത്യൻസിന് എതിരെ കണ്ടത്. 32 പന്തുകളിൽ നിന്ന് അഞ്ച് ഫോറുകളും നാല് സിക്സറുകളുമടക്കം 64 റൺസാണ് അദ്ദേഹം നേടിയത്. മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെയിൽ നടന്ന ഈ പോരാട്ടത്തിലെ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയതും പാട്ടിദാർ തന്നെ.

Also Read: രാജസ്ഥാൻ റോയൽസ് കാത്തിരുന്ന കാര്യങ്ങൾ നടന്നു, സഞ്ജു സാംസണിന്റെ ടീം ഇനി ഡബിൾ സ്ട്രോങ്ങ്; അടുത്ത കളിക്ക് രണ്ടും കൽപ്പിച്ച്

നേരത്തെ സീസണിലെ ആദ്യ കളിയിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 31 പന്തിൽ 52 റൺസ് പാട്ടിദാർ നേടിയിരുന്നു‌. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ കേമനും പാട്ടിദാർ തന്നെയായിരുന്നു. ഇതോടെ ഐപിഎല്ലിലെ ഒരു അപൂർവ നേട്ടവും പാട്ടിദാറിന് സ്വന്തമായി. മുംബൈ ഇന്ത്യൻസിന് എതിരെ വാംഖഡെയിലും ചെന്നൈ സൂപ്പർ കിങ്സിന് എതിരെ ചെപ്പോക്കിലും പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡാ‌ണ് പാട്ടിദാർ സ്വന്തമാക്കിയത്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!