ഐപിഎൽ 2025 സീസണിൽ ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും തമ്മിൽ നടന്ന മത്സരത്തിൽ 3279 ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് രോഹിത് ശർമ. കഴിഞ്ഞ ദിവസം ഹൈദരാബാദിനെ തകർത്ത മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്കോററും രോഹിത് ശർമ തന്നെയാണ്.
ഹൈലൈറ്റ്:
- 3279 ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് രോഹിത് ശർമ
- 2016 നു ശേഷം സുപ്രധാന നേട്ടം കൈവരിച്ചത് ഈ സീസണിൽ
- കഴിഞ്ഞ ദിവസം നേടിയത് 70 റൺസ്


3279 ദിവസങ്ങൾക്ക് ശേഷം ഐപിഎല്ലിൽ വീണ്ടും ആ നാഴിക കല്ല് പിന്നിട്ട് രോഹിത് ശർമ; ഇനി അങ്ങോട്ട് ഹിറ്റ്മാൻ ഷോ
2008 ലാണ് ആദ്യമായി ഐപിഎല്ലിൽ തുടർച്ചയായി താരം അർദ്ധ സെഞ്ചുറി നേടുന്നത്. മാത്രവുമല്ല ഐപിഎൽ ചരിത്രത്തിൽ തന്നെ ആദ്യമായി ഈ നേട്ടം കൈവരിക്കുന്നതും രോഹിത് ശർമത്തെയാണ്. ശേഷം 2010, 2011, 2013 സീസണുകളിലെ മത്സരങ്ങളിലും താരം ഈ നേട്ടം സ്വന്തമാക്കി. ഏറ്റവും അവസാനം തുടർച്ചയായി അർദ്ധ സെഞ്ചുറി നേടുന്നത് 2016 ൽ ആണ്. മിന്നും ഫോമിലായിരുന്ന താരം അന്ന് 4 മത്സരങ്ങളിലാണ് തുടർച്ചയായി അർദ്ധ സെഞ്ചുറി സ്വന്തമാക്കിയത്. അതിന് ശേഷം ഈ നേട്ടം കൈവരിക്കുന്നത് ഈ സീസണിലാണ്. കൃത്യമായി പറഞ്ഞാൽ 2016 മെയ് 1 ന് പൂനെയ്‌ക്കെതിരായ മത്സരത്തിൽ തുടർച്ചയായി അർദ്ധ സെഞ്ചുറി നേടിയ ശേഷം 3279 ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ഈ നാഴികകല്ല് സ്വന്തമാക്കുന്നത്.
ഐപിഎൽ 2025 ന്റെ തുടക്കത്തിൽ ഫോം ഔട്ട് വെല്ലുവിളി നേരിട്ട ഇന്ത്യൻ ഏകദിന ടീം നായകനെ വിമർശിച്ച് ഒരുപാടുപേർ രംഗത്തെത്തിയിരുന്നു. രോഹിത് ശർമയുടെ ബാറ്റിങ് പൊസിഷൻ മാറ്റണം എന്ന ആവശ്യവുമായി ഒരുപാടുപേർ രംഗത്തെത്തി. ഹർദിക് പാണ്ഡ്യയോട് പരസ്യമായി ആ കാര്യം ആവശ്യപ്പെട്ട് മുൻ ക്രിക്കറ്റ് താരങ്ങൾവരെ എത്തി.
എന്നാൽ മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യയ്ക്ക് രോഹിത് ഹി ശർമയിൽ വിശ്വസിച്ചു. ആ വിശ്വാസം രോഹിത് തെറ്റിച്ചില്ല. ഐപിഎല്ലിൽ ഇനിയും താരം മിന്നി തിളങ്ങും എന്ന് തന്നെയാണ് ഈ തുടർച്ചയായ അർദ്ധ സെഞ്ചുറി നേട്ടം തെളിയിക്കുന്നത്.