ശുഭ്മാൻ ഗില്ലിനെ പോലെ മകനെ പരിശീലിപ്പിച്ച് വൈഭവിൻ്റെ അച്ഛൻ, ഒടുവിൽ ഗില്ലിൻ്റെ ടീമിനെതിരെ തകർപ്പൻ പ്രകടനം; ഇത് സിനിമയെ വെല്ലുന്ന കഥ

Spread the love

ക്രിക്കറ്റ് ലോകം ഇന്ന് വൈഭവ് സൂര്യവംശിയെ കുറിച്ച് പറയുന്ന തിരക്കിലാണ്. ഒരു പതിനാലുകാരൻ ലോക ക്രിക്കറ്റിനെ ഞെട്ടിച്ച നിമിഷം. വെറും 35 പന്തിൽ 100 റൺസ് നേടിയ വൈഭവിനെ പരിശീലിപ്പിച്ചത് എങ്ങനെയെന്ന് തുറന്നുപറയുകയാണ് വൈഭവിന്റെ അച്ഛൻ സഞ്ജീവ് സൂര്യവംശി.

ഹൈലൈറ്റ്:

  • വൈഭവിനെ പരിശീലിപ്പിച്ച കഥ പറഞ്ഞ് പിതാവ്
  • വൈറലായി വൈഭവിന്റെ പിതാവിന്റെ വാക്കുകൾ
  • ഗിൽ നടന്ന പാത പിന്തുടർന്നു!
വൈഭവ് സൂര്യവംശി, സഞ്ജീവ് സൂര്യവംശി
വൈഭവ് സൂര്യവംശി, സഞ്ജീവ് സൂര്യവംശി (ഫോട്ടോസ്Samayam Malayalam)

ബീഹാർ: ‘6 മാസം മുൻപേ ദിപാവലി എത്തി’, ടൈംസ് ഓഫ് ഇന്ത്യയോട് വൈഭവ് സൂര്യവംശിയുടെ അച്ഛൻ പറഞ്ഞ വാക്കുകളാണ് ഇത്. മകന്റെ സെഞ്ചുറിയിൽ ഒരു നാട് മുഴുവൻ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നത് കണ്ടപ്പോഴാണ് വൈഭവിന്റെ അച്ഛൻ സഞ്ജീവ് സൂര്യവംശി ഈ രീതിയിൽ പ്രതികരിച്ചത്.
DC vs KKR; പ്രൗഡി തിരിച്ചുപിടിക്കാൻ ഡൽഹി, പ്ലേ ഓഫിലെത്താൻ കൊൽക്കത്ത; ഇരു ടീമുകളും നേരിടുന്ന വെല്ലുവിളികൾ ഇങ്ങനെക്രിക്കറ്റിനെ നെഞ്ചിലേറ്റിയ വ്യക്തിയാണ് വൈഭവ് സൂര്യവംശിയുടെ അച്ഛനായ സഞ്ജീവ് സൂര്യവംശിയും. തനിക്ക് നേടാൻ സാധിക്കാതെ പോയത് മകനിലൂടെ നേടുകയാണ് ഇന്ന് ഈ അച്ഛൻ. അതിനായി അദ്ദേഹം ഏറെ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. 2020 – 21 ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ശുഭ്മാൻ ഗിൽ ഭയമില്ലാതെ 91 റൺസ് നേടിയ ഇന്നിങ്‌സ് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സമയം പത്രത്തിൽ കണ്ട ഒരു വാർത്ത വൈഭവിന്റെ അച്ഛൻ സജീവ് സൂര്യവംശിയെ ആഴത്തിൽ സ്പർശിച്ചു.

ശുഭ്മാൻ ഗില്ലിനെ പോലെ മകനെ പരിശീലിപ്പിച്ച് വൈഭവിൻ്റെ അച്ഛൻ, ഒടുവിൽ ഗില്ലിൻ്റെ ടീമിനെതിരെ തകർപ്പൻ പ്രകടനം; ഇത് സിനിമയെ വെല്ലുന്ന കഥ

ശുഭ്മാൻ ഗില്ലിന്റെ അച്ഛൻ അദ്ദേഹത്തെ എങ്ങനെയാണ് പരിശീലിപ്പിച്ചത് എന്നതിനെ കുറിച്ചായിരുന്നു ആ ആർട്ടിക്കിൾ. പഞ്ചാബിലെ ഒരു സിമന്റ് പിച്ചിലായിരുന്നു ഗില്ലിനെ അദ്ദേഹത്തിന്റെ അച്ഛൻ പരിശീലിപ്പിച്ചിരുന്നത്. ഇത് അറിഞ്ഞ സഞ്ജീവ് സൂര്യവംശി തന്റെ മകനുവേണ്ടി വീടിന്റെ പിറകുവശത് ഒരു സിമന്റ് പിച്ച് ഉണ്ടാക്കി നൽകി. അതിൽ മകനെ പരിശീലിപ്പിച്ചു. ഇന്ന് തന്റെ മകൻ ശുഭ്മാൻ ഗിൽ നയിച്ച ടീമിനെ തന്നെ പരാജയപ്പെടുത്തി.

സിനിമയെ വെല്ലുന്ന ഒരു പരിശീലന കഥ തന്നെയാണ് ഇത് എന്നാണ് വൈഭവ് സൂര്യവംശിയുടെ അച്ഛന്റെ പ്രതികരണം കേട്ട ശേഷം ആരാധകരും പറയുന്നത്. ബീഹാർ സ്വദേശിയായ പതിനാലുകാരൻ ഐപിഎല്ലിലേക്ക് എത്തിയതുമുതൽ ആ കൗമാരക്കാരൻ വാർത്തകളിൽ നിറയുന്നുണ്ടായിരുന്നു. ഇന്നിപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തി സെഞ്ചുറി നേട്ടത്തിൽ തിളങ്ങുമ്പോൾ ഭാവിയിലെ ഇന്ത്യൻ പ്ലേയർ ഇവൻ തന്നെ എന്ന് അടിവര ഇടുകയാണ് ക്രിക്കറ്റ് ലോകം.

ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കറും, യുവരാജ് സിങ്ങും, ഹർഭജൻ സിങ്ങും യൂസഫ് പത്താനും എല്ലാം ആശംസയറിയിച്ച് എത്തിക്കഴിഞ്ഞു. ഗുജറാത്ത് ടൈറ്റൻസ് – രാജസ്ഥാൻ റോയൽസ് മത്സരത്തിൽ അത്യുഗ്രൻ ജയമാണ് റോയൽസ് നേടിയത്. അതിന് കാരണം ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും ആണ്. വെറും 35 പന്തിലാണ് വൈഭവ് സെഞ്ചുറി നേടിയത്. ഇതോടെ പല റെക്കോഡുകളും വൈഭവന്റേതായി മാറി. ഒപ്പം രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് വെളിച്ചം പകരാനും ആ പതിനാലുകാരന് സാധിച്ചു.

അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!