വിരാട് കോഹ്ലിയെ വിരമിക്കാന്‍ ബിസിസിഐ നിര്‍ബന്ധിച്ചോ? ചോദ്യങ്ങളോട് പ്രതികരിച്ച് അജിത് അഗാര്‍ക്കര്‍

Spread the love

Indian Test Squad: വിരാട് കോഹ്ലിയുടെ (Virat Kohli) ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് മനസ്സുതുറന്ന് അജിത് അഗാര്‍ക്കര്‍ (Ajit Agrakar). വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്തിയ സംഭവങ്ങള്‍ ഓരോന്നായി വിശദീകരിച്ചാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തനിക്ക് മേല്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

അജിത് അഗാര്‍ക്കര്‍, വിരാട് കോഹ്‌ലി
അജിത് അഗാര്‍ക്കര്‍, വിരാട് കോഹ്‌ലി (ഫോട്ടോസ്Samayam Malayalam)

രോഹിത് ശര്‍മ (Rohit Sharma) ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ചാം ദിവസം തീര്‍ത്തും അപ്രതീക്ഷിതമായാണ് വിരാട് കോഹ്‌ലിയും (Virat Kohli) ഫോര്‍മാറ്റില്‍ പിന്മാറുന്നതായി ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ (Ajit Agrakar), ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ (Gautam Gambhir) എന്നിവരുടെ നിലപാടുകളാണ് കോഹ്‌ലിയെ വിരമിക്കാന്‍ പ്രേരിപ്പിച്ചതെന്നും ഇതിന് ബിസിസിഐയുടെ പിന്തുണയുണ്ടായെന്നും റിപോര്‍ട്ടുകള്‍ വന്നിരുന്നു.

സെലക്ടര്‍മാരും ബിസിസിഐയും കോഹ്ലിയെ വിരമിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന ആരോപണത്തിന് പുതിയ ടെസ്റ്റ് ടീം (Indian Test Squad) പ്രഖ്യാപന വേളയില്‍ അജിത് അഗാര്‍ക്കര്‍ വിശദീകരണം നല്‍കി. വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്തിയ സംഭവങ്ങള്‍ ക്രമപ്രകാരം വിശദീകരിച്ചായിരുന്നു മറുപടി. ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെയും വൈസ് ക്യാപ്റ്റനായി ഋഷഭ് പന്തിനേയും അഗാര്‍ക്കര്‍ നാമനിര്‍ദ്ദേശം ചെയ്തു.

വിരാട് കോഹ്ലിയെ വിരമിക്കാന്‍ ബിസിസിഐ നിര്‍ബന്ധിച്ചോ? ചോദ്യങ്ങളോട് പ്രതികരിച്ച് അജിത് അഗാര്‍ക്കര്‍

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യക്ക് ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് വിരാട് കോഹ്ലി. കോഹ്ലിയുടെ വിരമിക്കല്‍ തീരുമാനം തന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്കാണ് അഗാര്‍ക്കര്‍ മറുപടി നല്‍കിയത്. കോഹ്‌ലി തന്നെയാണ് സെലക്ടര്‍മാരെ സമീപിച്ച് തന്റെ തീരുമാനത്തെക്കുറിച്ച് അറിയിച്ചതെന്ന് അഗാര്‍ക്കര്‍ അവകാശപ്പെട്ടു. ക്രിക്കറ്ററെന്ന നിലയില്‍ കോഹ്‌ലി തന്നെ എടുത്ത തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

‘ഇതാണ് എന്റെ പ്രിയപ്പെട്ട ഗോള്‍’: 800ലധികം ഗോളടിച്ച ലയണല്‍ മെസ്സിയുടെ തെരഞ്ഞെടുപ്പ്; ഈ ഗോള്‍ ഇനി കലാസൃഷ്ടി
പ്രമുഖ താരങ്ങള്‍ വിരമിക്കുമ്പോള്‍ അത് വലിയ വിടവാണ് സൃഷ്ടിക്കുക. അശ്വിന്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വിരമിച്ചു. അവരെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായന്മാരാണ്. ആ വിടവ് നികത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍, മറ്റൊരു വീക്ഷണകോണിലൂടെ നോക്കിയാല്‍ അത് മറ്റൊരാള്‍ക്കുള്ള അവസരം കൂടിയാണ് തുറക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളായി രോഹിതുമായും കോഹ്‌ലിയുമായും സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

വലകള്‍ നിറയുന്നു; 1,000 ഗോളുകള്‍ എന്ന നേട്ടത്തോടടുത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഏപ്രില്‍ തുടക്കത്തിലാണ് കോഹ്‌ലി തീരുമാനത്തിലേക്ക് എത്തിയതെന്നും വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ബാറ്റ് ചെയ്യുമ്പോള്‍ മാത്രമല്ല, ഫീല്‍ഡിങിലും ഓരോ പന്തിലും തന്റെ കഴിവിന്റെ 200 ശതമാനം നല്‍കാന്‍ ആഗ്രഹിക്കുന്ന താരമാണ് കോഹ്‌ലി. തന്റെ കൈവശമുള്ളതെല്ലാം അദ്ദേഹം നല്‍കി. താന്‍ തന്നെ സൃഷ്ടിച്ച നിലവാരം കാത്തുസൂക്ഷിക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്ന് അദ്ദേഹത്തിന് തോന്നിയെങ്കില്‍, ഒരുപക്ഷേ ഇത് അദ്ദേഹത്തിന് വിരമിക്കാനുള്ള സമയമായിരിക്കാം- അഗാര്‍ക്കര്‍ വിശദമാക്കി.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!