കഠിനചൂട്; ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്

Spread the love



തിരുവനന്തപുരം> സംസ്ഥാനത്ത് ചൂട് വര്ധിക്കുന്ന സാഹചര്യത്തില് ആരോഗ്യ വകുപ്പ് ജില്ലകള്ക്ക് ജാഗ്രതാ നിര്ദേശം നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സൂര്യാതപം, സൂര്യാഘാതം, പകര്ച്ചവ്യാധികള് തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള് ഉയര്ത്തുന്നന്നവയാണ്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. ജല നഷ്ടം കാരണം നിര്ജലീകരണം ഉണ്ടാകാന് സാധ്യതയുള്ളതിനാല് ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങള് പോലും അവഗണിക്കരുത്. ആരോഗ്യ വകുപ്പ് നല്കുന്ന മാര്ഗനിര്ദേശങ്ങള് എല്ലാവരും പാലിക്കണമെന്നും മന്ത്രി അഭ്യര്ത്ഥിച്ചു.

അമിതമായ ചൂട് കാരണം സൂര്യാതപവും സൂര്യാഘാതവും ഉണ്ടായേക്കാം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്ന്നാല് മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള് തകരാറിലാകും. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള് ശരീരം കൂടുതലായി വിയര്ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. നിര്ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന് സാധ്യതയുണ്ട്.

ഇതുമൂലം ക്ഷീണവും തളര്ച്ചയും ബോധക്ഷയം വരെ ഉണ്ടാകുകയും ചെയ്യുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില് എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്ത്തനം താളം തെറ്റാം. ചൂടുകാരണം അമിത വിയര്പ്പും ചര്മ്മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിക്കപ്പെട്ടില്ലെങ്കില് മരണംവരെ സംഭവിച്ചേക്കാം.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!