തൃശൂ> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് റിപ്പോർട്ട് ലഭിച്ചശേഷം കർശന നടപടികളുണ്ടാവുമെന്ന് മന്ത്രി കെ രാജൻ. മുഖ്യമന്ത്രി ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പതിനായിരക്കണക്കിന് മനുഷ്യർക്ക് ദുരിതാശ്വാസ നിധിയിൽനിന്ന് സംഭാവന നൽകുന്നുണ്ട്. അപൂർവമായ ചില സംഭവങ്ങളിലാണ് ഇത്തരത്തിലുള്ള പ്രചരണം. ഇതുമായി ബന്ധപ്പെട്ട കേസുകളും പരാതികളും പരിശോധിക്കുന്നുണ്ട്.
സാധാരണക്കാരന് ലഭ്യമാകുന്ന ഒരു ആനുകൂല്യവും ഇതിന്റെ പേരിൽ നിർത്തിവയ്ക്കില്ല. എല്ലാറ്റിലും കള്ളനാണയങ്ങൾ രംഗപ്രവേശം ചെയ്തിട്ടുള്ള അനുഭവങ്ങളുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ചയാണോ ദുരിതാശ്വാസ നിധി തട്ടിപ്പിനു പിന്നിലെന്ന ചോദ്യത്തിന് വിജിലൻസ് റിപ്പോർട്ടിനുശേഷം പറയാമെന്നായിരുന്നു മറുപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ