തിരുവനന്തപുരം: സിൽവർലൈൻ അപ്രായോഗികമായ പദ്ധതിയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇ ശ്രീധരന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം സിപിഎം അവസാനിപ്പിക്കണമെന്ന് മുരളീധരൻ പറഞ്ഞു. തൈയ്ക്കാട് ഗസ്റ്റ് ഹൌസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പദ്ധതിയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആണ് സിപിഎം ശ്രമിച്ചതെന്ന് വി മുരളീധരൻ പറഞ്ഞു. കെ റെയിൽ എന്നാൽ കമ്മീഷൻ റെയിലാണ്. ശോഭ സുരേന്ദ്രൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നും വി മുരളീധരൻ പറഞ്ഞു. താൻ ജനങ്ങളോട് ഉത്തരവാദിത്വമുള്ള നേതാവായതുകൊണ്ടാണ് പൊതു പ്രശ്നങ്ങളിൽ നിലപാട് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ വി തോമസ് ഡൽഹിയിൽ തന്നെ ഇരിക്കട്ടെയെന്നും വി മുരളീധരൻ പറഞ്ഞു. ഇ ശ്രീധരന്റെ പേര് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങാതിരുന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
Also Read- ഇ. ശ്രീധരന്‍റെ വേഗ റെയില്‍ നിര്‍ദേശത്തില്‍ ‘അതിവേഗം’ വേണ്ടെന്ന് സിപിഎം
ജനങ്ങളുടെ നികുതിപ്പണമായ 50 കോടി വെറുതെ കളഞ്ഞത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് വി മുരളീധരൻ പറഞ്ഞു. അതേസമയം ഇ ശ്രീധരനെ പിന്തുണച്ച സുരേന്ദ്രന്‍റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.