രാകേഷ് ജുന്‍ജുന്‍വാല ഈ ബാങ്കിംഗ് ഓഹരി ഒഴിവാക്കി തുടങ്ങിയിരുന്നു! നിങ്ങളുടെ കൈവശമുണ്ടോ?

Spread the love


എങ്ങനെ മനസിലാക്കാം ?

രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നിര്‍ദേശ പ്രകാരം ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യപ്പെടുന്ന കമ്പനികള്‍ക്ക് ഓരോ സാമ്പത്തിക പാദത്തിലും മുഖ്യ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം സംബന്ധച്ച വിവരം പരസ്യപ്പെടുത്താന്‍ നിയമപരമായ ബാധ്യതയുണ്ട്. എന്നാല്‍ ഓഹരി വാങ്ങിയ/ വിറ്റ വില സംബന്ധിച്ച വിശദീകരണം നല്‍കേണ്ടതില്ല. കമ്പനിയുടെ ആകെ ഓഹരിയില്‍ കുറഞ്ഞത് ഒരു ശതമാനം എങ്കിലും വിഹിതം കരസ്ഥമാക്കിയവരെയാണ് പ്രധാന നിക്ഷേപകരായി കണക്കാക്കുന്നത്.

കാനറാ ബാങ്ക്

കാനറാ ബാങ്ക്

രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖല ബാാങ്കാണ് ബംഗളൂരു ആസ്ഥാനമായ കാനറാ ബാങ്ക്. 1906-ലാണ് തുടക്കം. നിലവില്‍ 10,000-ഓളം ശാഖകളുള്ള ബാങ്ക്, 11.5 ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു.10.5 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയ ആദ്യ ബാങ്കിംഗ് സ്ഥാപനമാണിത്. കാന്‍ഫിന്‍ ഹോംസ് ഉള്‍പ്പെടെ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 8 ഉപകമ്പനികള്‍ ബാങ്കിനുണ്ട്. 2020-ല്‍ സിന്‍ഡിക്കേറ്റ് ബാങ്കിനെ കാനറ ബാങ്കില്‍ ലയിപ്പിച്ചിരുന്നു.

Also Read: ഉടനടി വില ഇടിയാവുന്ന ടാറ്റ ഗ്രൂപ്പ് മിഡ് കാപ് ഓഹരി ഇതാ; ജാഗ്രതൈ!Also Read: ഉടനടി വില ഇടിയാവുന്ന ടാറ്റ ഗ്രൂപ്പ് മിഡ് കാപ് ഓഹരി ഇതാ; ജാഗ്രതൈ!

ജുന്‍ജുന്‍വാല വെട്ടിച്ചുരുക്കി

ജുന്‍ജുന്‍വാല വെട്ടിച്ചുരുക്കി

കാനറാ ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ജൂലൈ- സെപ്റ്റംബര്‍ കാലയളവിനിടെ രാകേഷ് ജുന്‍ജുന്‍വാലയുടെ ഓഹരി പങ്കാളിത്തം 1.96 ശതമാനത്തില്‍ നിന്നും 1.48-ലേക്ക് കുറച്ചതായി കാണാം. ജൂണ്‍ പാദത്തിനൊടുവില്‍ കാനറാ ബാങ്കിന്റെ 3,55,97,400 ഓഹരികള്‍ (1.96 %) അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. ഇത് സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ 2,68,47,400 ഓഹരികളായി (1.48 %) താഴ്ന്നു. അതായത് രണ്ടാം സാമ്പത്തിക പാദത്തിനിടെ കാനറാ ബാങ്കിന്റെ 87.50 ലക്ഷം ഓഹരികളാണ് ഒഴിവാക്കിയെന്ന് സാരം.

ഓഹരി വിശദാംശം

അതേസമയം മുഖ്യ നിക്ഷേപകരുടെ ഓഹരി കൈമാറ്റത്തിന്റെ വില സംബന്ധിച്ച വിശദീകരണം കമ്പനികള്‍ നല്‍കേണ്ടതില്ലാത്തതിനാല്‍ 1 ശതമാനത്തിലധികം ഓഹരി കൈവശം വെച്ചിരിക്കുന്നവരുടെ ഓരോ സാമ്പത്തിക പാദത്തിലേയും വിഹിതത്തില്‍ സംഭവിക്കുന്ന വ്യതിയാനം മാത്രമേ അറിയാനാകൂ. അതുകൊണ്ട് സെപ്റ്റംബര്‍ പാദത്തില്‍ ജുന്‍ജുന്‍വാല ഒഴിവാക്കിയ 87.50 ലക്ഷം ഓഹരികളും ഒറ്റയടിക്കാണോ ഘട്ടംഘട്ടമായാണോ എന്നതും ഉറപ്പിക്കാനാവില്ല. അതുപോലെ ജുന്‍ജുന്‍വാല ജീവിച്ചിരുന്നപ്പോഴാണോ അതിനു ശേഷമാണോ കാനറാ ബാങ്ക് ഓഹരികള്‍ വിറ്റതെന്നും തിരിച്ചറിയാനാകില്ല.

Also Read: 5 വര്‍ഷം കൂടിയുള്ള ബ്രേക്കൗട്ട്; വിപണിയെ കൂസാതെ കുതിച്ചുയരുന്ന 5 ഓഹരികള്‍Also Read: 5 വര്‍ഷം കൂടിയുള്ള ബ്രേക്കൗട്ട്; വിപണിയെ കൂസാതെ കുതിച്ചുയരുന്ന 5 ഓഹരികള്‍

ഓഹരി വില ചരിത്രം

ഓഹരി വിശദാംശം

വെള്ളിയാഴ്ച 227 രൂപ നിലവാരത്തിലാണ് കാനറാ ബാങ്ക് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ 12 ശതമാനം തിരുത്തല്‍ ഈ മിഡ് കാപ് ഓഹരിയില്‍ നേരിട്ടു. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 273 രൂപയും കുറഞ്ഞ വില 172 രൂപയുമാണ്.

അതേസമയം കാനറാ ബാങ്കിന്റെ (BSE: 532483, NSE : CANBK) നിലവിലെ വിപണി മൂല്യം 41,135 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 343 രൂപ നിരക്കിലാണുളളത്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ ഉയര്‍ന്നതാണെന്നതും ശ്രദ്ധേയം. ഓഹരിയുടെ പിഇ അനുപാതം 6 മടങ്ങിലാണുള്ളത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!