- Last Updated :
2011,2016 വര്‍ഷങ്ങളില്‍ സ്വാമി സന്ദീപാന്ദഗിരി സംഘടിപ്പിച്ച കൈലാസ മാനസസരോവര്‍ തീര്‍ത്ഥാടന യാത്രയില്‍ മോഹനകുമാരന്‍ നായര്‍ പങ്കെടുത്തിരുന്നു. മൂന്ന് ദിവസത്തെ കൈലാസ പരിക്രമണമാണ് വാഗ്ദാനം ചെയ്തതെങ്കിലും രണ്ട് തവണയും ഒരു ദിവസത്തെ പരിക്രമണം മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ തവണ പരിക്രമണം പൂര്‍ത്തിയാവാത്തതിനാലാണ് രണ്ടാം തവണയും പോയതെന്ന് പരാതിയില്‍ പറയുന്നു.
240000 രൂപ 2016ലെ യാത്രയ്ക്ക് ചെലവായിരുന്നു എന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ സന്ദീപാനന്ദഗിരി അധികമായി വാങ്ങിയ നാല്‍പ്പതിനായിരത്തോളം രൂപയുടെ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ല.
പരാതിക്കാരന്റെ കൈലാസ യാത്ര പൂര്‍ത്തീകരിക്കാന്‍ സഹകരിക്കാത്തതിനാലും മാനസിക വിഷമം പരിഗണിച്ച് ഉപഭോക്തൃ കമ്മീഷന് ഒരു ലക്ഷം രൂപ പരാതിക്കാരന് സന്ദീപാനന്ദഗിരി നല്‍കണമെന്ന് കമ്മീഷന് ഉത്തരവിടുകയായിരുന്നു. കൂടാതെ കോടതി ചിലവായി 25000 രൂപയും നല്കാന് ഉത്തരവിട്ടു.
കമ്മീഷന് അധ്യക്ഷന്‍ പി.വി ജയരാജന്, അംഗങ്ങളായ പ്രീത ജി നായര്‍, വിജു വി.ആര് എന്നിവരാണ് ഉത്തരവിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.