സഞ്ജുവിനോട് മത്സരമില്ല, ഋഷഭ് പന്തിന് ഇന്ത്യന്‍ ടി20 ടീമിലേക്ക് വരാന്‍ വലിയ അവസരം- മുന്‍ ഇന്ത്യന്‍ താരം

Spread the love

IPL 2025: ടി20 ലോകകപ്പ് 2026 ടീമില്‍ ഇടംപിടിക്കാന്‍ കടുത്ത മത്സരമാണ് വരുന്നതെന്ന് ആകാശ് ചോപ്ര. ഋഷഭ് പന്ത് (Rishabh Pant) ഓപണര്‍ റോളില്‍ സഞ്ജു സാംസണിനോട് (Sanju Samson) മല്‍സരിക്കുന്നതിന് പകരം താഴേക്ക് വന്ന് നല്ല ബാറ്റിങ് പൊസിഷന്‍ കണ്ടെത്തണം. എല്‍എസ്ജിയുടെ പുതിയ ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും പന്തിന് വലിയ അവസരമാണ് വരുന്നതെന്നും മുന്‍ ഇന്ത്യന്‍ താരം.

ഹൈലൈറ്റ്:

  • പന്ത് സഞ്ജുവുമായി മല്‍സരിക്കേണ്ടതില്ല
  • മികച്ച ബാറ്റിങ് സ്ഥാനം കണ്ടെത്തണം
  • പന്തിന് മുന്നില്‍ വലിയ അവസരമെന്നും ചോപ്ര

Samayam Malayalamസഞ്ജു സാംസണ്‍, ഋഷഭ് പന്ത്.
സഞ്ജു സാംസണ്‍, ഋഷഭ് പന്ത്.

ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ഋഷഭ് പന്തിന് (Rishabh Pant) 2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വഴിത്തിരിവാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ടി20 ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ പന്ത് ഇത്തവണ ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് (എല്‍എസ്ജി) വേണ്ടിയാണ് കളിക്കുന്നത്. എല്‍എസ്ജിയുടെ പുതിയ ക്യാപ്റ്റന്‍ കൂടിയാണ് പന്ത്. ഐപിഎല്‍ സീസണിലെ പന്തിന്റെ പ്രകടനം മോശമായാല്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യത ഇല്ലാതാവുമെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഇന്ത്യയുടെ പ്രധാന ടി20 മല്‍സരങ്ങളില്‍ പോലും പന്തിന് ഇപ്പോള്‍ അവസമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഞ്ജുവിനോട് മത്സരമില്ല, ഋഷഭ് പന്തിന് ഇന്ത്യന്‍ ടി20 ടീമിലേക്ക് വരാന്‍ വലിയ അവസരം- മുന്‍ ഇന്ത്യന്‍ താരം

‘ഋഷഭ് പന്ത് ഇപ്പോള്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമല്ല. അവരുടെ പദ്ധതികളില്‍ പോലും അദ്ദേഹം ഉള്‍പ്പെടുന്നില്ല. ഇത്രയും ശക്തനായ ഒരു കളിക്കാരന് ടി20യില്‍ സെറ്റ് ആകാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ആളുകള്‍ അത്ഭുതപ്പെടുന്നു. വലിയൊരു അവസരമാണ് മുന്നിലുള്ളത്. എല്ലാവരെയും ഞെട്ടിക്കുന്ന തരത്തില്‍ മികച്ച റണ്‍സ് നേടി മുന്നോട്ടുവരൂ’- ചോപ്ര പറഞ്ഞു.

ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കായി നിര്‍ഭയത്വത്തോടെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവയ്ക്കുന്ന പന്ത് ടി20യില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ പാടുപെട്ടു. ഇതോടെ സഞ്ജു സാംസണ്‍ (Sanju Samson) ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി. റെക്കോഡ് സെഞ്ചുറികള്‍ കുറിച്ച് സഞ്ജു തന്റെ ബാറ്റിങ് പ്രാവീണ്യം ആവര്‍ത്തിച്ച് തെളിയിക്കുകയും ചെയ്തു.

പുതിയ നിയമവുമായി ബിസിസിഐ; ഐപിഎല്‍ ടീമുകള്‍ക്ക് ഒരു മത്സരത്തിന് വേണ്ടിയും താരങ്ങളുമായി കരാറൊപ്പിടാം
ടി20യില്‍ സ്വാധീനം ഉറപ്പിക്കുന്നതിന് പന്ത് ശ്രദ്ധാപൂര്‍വ്വം തന്റെ ബാറ്റിങ് പൊസിഷന്‍ തിരഞ്ഞെടുക്കണമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ‘അദ്ദേഹം എവിടെ ബാറ്റ് ചെയ്യും എന്നത് ഒരു ചോദ്യമാണ്. വിക്കറ്റ് കീപ്പര്‍മാര്‍ കൂടുതലും ഓപണര്‍മാരാണ് എന്നതിനാല്‍ പന്ത് ഓപണറാവുന്നതിനെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അദ്ദേഹം സഞ്ജുവുമായി മത്സരിക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ സ്ഥാനം ശരിയായി സ്വയം നിര്‍ണയിക്കുക- ചോപ്ര പറഞ്ഞു.

ഋഷഭ് പന്ത് മൂന്നാം സ്ഥാനത്തിനോ നാലാം സ്ഥാനത്തിനോ മുകളില്‍ ബാറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. മികച്ച തുടക്കം ലഭിക്കുകയാണെങ്കില്‍ മൂന്നാം സ്ഥാനത്തേക്ക് വരാം. അല്ലെങ്കില്‍ മൂന്ന് ഇടംകൈയ്യന്‍മാരെയും നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ഇറക്കി ഉയര്‍ന്ന സ്‌കോറുകള്‍ നേടാമെന്നും ചോപ്ര ഉപദേശിച്ചു.

‘സിക്‌സറുകള്‍ പറത്തുകയാണവന്‍, ഇന്ത്യന്‍ ടീമിലെത്തും…’ റോയല്‍സിലെ 13കാരനെ കുറിച്ച് സഞ്ജു സാംസണ്‍
ഇന്ത്യയുടെ ടി20 ടീമില്‍ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിന് മുമ്പ് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ ടി20 ടീം അടുത്ത വര്‍ഷവും കളിക്കുമെന്ന് തോന്നുന്നില്ല. മികച്ച താരങ്ങള്‍ വരുന്നതിനാല്‍ ടി20 സെലക്ഷന്‍ വളരെ ചലനാത്മകമായിരിക്കും. ഐപിഎല്‍ ടീമിനെ നല്ല നിലയില്‍ മുന്നോട്ട് കൊണ്ടുപോയാല്‍ പന്തിന് കൂടുതല്‍ അംഗീകാരം ലഭിക്കും. മികച്ച റണ്‍സ് കണ്ടെത്തിയാല്‍ പന്തിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങുകയും ചെയ്യാമെന്നും അദ്ദേഹം വിശദീകരിച്ചു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!