നിരാശ മാത്രം സമ്മാനിച്ച 2024-25 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ മഞ്ഞപ്പടക്ക് പോസിറ്റീവായി ഇക്കാര്യം. കേരള ബ്ലാസ്റ്റേഴ്സ് ഇനി കളിക്കുക സൂപ്പർ കപ്പിൽ.
ഹൈലൈറ്റ്:
- കേരള ബ്ലാസ്റ്റേഴ്സിന് പോസിറ്റീവായി ഇക്കാര്യം
- മോശം സീസണിലും ഇത് ടീമിന് ആശ്വാസം
- മഞ്ഞപ്പടയുടെ കളി ഇനി സൂപ്പർ കപ്പിൽ

2024 ഓഗസ്റ്റ് ഒന്നിന് കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ എത്തിയ കോറോ സിങ് 17 ഐ എസ് എൽ മത്സരങ്ങളിലാണ് ഇക്കുറി കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിഞ്ഞത്. ഇത്രയും കളികളിലായി ആകെ 1257 മിനിറ്റ് അദ്ദേഹം കളത്തിൽ ഉണ്ടായിരുന്നു. ഈ മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും നാല് അസിസ്റ്റുകളും കോറോ സ്വന്തമാക്കി. ഗോൾ, അസിസ്റ്റ് കണക്കുകളേക്കാൾ ഉപരി കോറോ സിങ് എല്ലാ മത്സരങ്ങളിലും മൈതാനം നിറഞ്ഞ് കളിച്ചു എന്നതാണ് ശ്രദ്ധേയം.
ആ കിടിലൻ നീക്കത്തിന് കേരള ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ച്, എട്ട് പേരുമായി അവസാന ഘട്ട ചർച്ചകൾ നടത്തി; ഉടൻ പ്രഖ്യാപനം
സീസണിന്റെ തുടക്കത്തിൽ കാഴ്ച വെച്ച പ്രകടനങ്ങളിൽ നിന്ന് കോറോ സിങ്ങിന്റെ പ്രതിഭ തിരിച്ചറിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന് പുതിയ കരാർ നൽകി എന്നതും ശ്രദ്ധേയം. കഴിഞ്ഞ ഡിസംബറിൽ 2029 മെയ് 31 വരെ നീളുന്ന പുതിയ കരാറിൽ കോറോയുമായി കേരള ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചു.
അതേ സമയം 2024-25 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സിന് ലീഗ് ഘട്ടത്തിൽ 29 പോയിന്റ് മാത്രമാണ് നേടാനായത്. 24 കളികളിൽ എട്ട് ജയവും അഞ്ച് സമനിലകളും നേടിയ അവർ 11 കളികളിലാണ് പരാജയപ്പെട്ടത്. മൈനസ് നാലാണ് ടീമിന്റെ ഗോൾ വ്യത്യാസം. മോഹൻ ബഗാൻ സൂപ്പർ ജയന്റാണ് ഇക്കുറി ലീഗിൽ ഒന്നാമതെത്തി ഷീൽഡ് സ്വന്തമാക്കിയത്. 24 കളികളിൽ 56 പോയിന്റാണ് കൊൽക്കത്തൻ ക്ലബ്ബിന്റെ സമ്പാദ്യം. 24 കളികളിൽ 48 പോയിന്റുമായി എഫ് സി ഗോവ രണ്ടാം സ്ഥാനത്തും, 38 പോയിന്റുമായി ബംഗളൂരു എഫ്സി മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
അക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി, മൂന്നാം സ്ഥാനത്തേക്ക് വീണു; മഞ്ഞപ്പടക്ക് വമ്പൻ നിരാശ
ഐ എസ് എല്ലിൽ നിരാശപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ലക്ഷ്യം സൂപ്പർ കപ്പാണ്. അടുത്ത മാസം 21 ന് ഒഡീഷയിലെ ഭുവനേശ്വറിലാണ് സൂപ്പർ കപ്പ് നടക്കുന്നത്. പ്രീ ക്വാർട്ടറിൽ ഐ എസ് എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ മത്സരത്തിൽ ജയിക്കുകയാണെങ്കിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് മഞ്ഞപ്പടയുടെ എതിരാളികളായേക്കും.
സൂപ്പർ കപ്പിന് മുൻപ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എട്ടോളം പരിശീലകരുമായി ടീം അവസാന വട്ട ചർച്ചകൾ നടത്തിയെന്നും ഇതിൽ നിന്ന് നാല് പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കിയെന്നുമാണ് സൂചനകൾ.