സഞ്ജു സാംസണിന് രണ്ട് കിടിലന്‍ റെക്കോഡുകള്‍; ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ താരം

Spread the love

IPL 2025 RR vs SRH: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025ലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) പരാജയപ്പെട്ടെങ്കിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസണ്‍ (Sanju Samson). ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ (എസ്ആര്‍എച്ച്) രണ്ട് കിടിലന്‍ റെക്കോഡുകളാണ് സഞ്ജു സ്വന്തമാക്കിയത്.

Samayam Malayalamഎസ്ആര്‍എച്ചിനെതിരെ സഞ്ജുവിന്റെ ബാറ്റിങ്
എസ്ആര്‍എച്ചിനെതിരെ സഞ്ജുവിന്റെ ബാറ്റിങ്

കൈവിരലിന് ശസ്ത്രക്രിയ നടത്തിയ ശേഷം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കിലും ഐപിഎല്‍ 2025ലെ (IPl 2025) തങ്ങളുടെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി (Rajasthan Royals) സഞ്ജു മികച്ച ബാറ്റിങ് കാഴ്ചവച്ചു. 37 പന്തില്‍ നിന്ന് 66 റണ്‍സ് നേടി അതുല്യ നേട്ടം കൈവരിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ ഗ്ലൗസ് അണിയാന്‍ ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഇംപാക്ട് പ്ലെയര്‍ ആയി ബാറ്റ് ചെയ്യാന്‍ മാത്രമാണ് സഞ്ജു ഇറങ്ങിയത്.

റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് സഞ്ജു ഇറങ്ങിയത്. റോയല്‍സിന്റെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ സഞ്ജുവിന് പകരം പരാഗ് ആണ് താല്‍ക്കാലിക ക്യാപ്റ്റന്‍. 178.38 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ഏഴ് ബൗണ്ടറികളും നാല് സിക്‌സറുകളും ഉള്‍പ്പെടുന്ന മനോഹരമായ ഇന്നിങ്‌സാണ് ആദ്യ മല്‍സരത്തില്‍ സഞ്ജു കാഴ്ചവച്ചത്.

സഞ്ജു സാംസണിന് രണ്ട് കിടിലന്‍ റെക്കോഡുകള്‍; ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ താരം

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി വിവിധ ടൂര്‍ണമെന്റുകളിലായി 4,000 റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനെന്ന റെക്കോഡ് ഈ മല്‍സരത്തിലൂടെ സഞ്ജു സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്തു. റോയല്‍സിനായി 3,000 റണ്‍സ് പിന്നിട്ടത് മൂന്ന് താരങ്ങള്‍ മാത്രമാണ്. സഞ്ജുവിന് പുറമേ ജോസ് ബട്ട്ലറും അജിങ്ക്യ രഹാനെയുമാണ് മറ്റു രണ്ടു പേര്‍.

രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു സാംസണ്‍ 147 മല്‍സരങ്ങളിലായി 142 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്തു. 32 റണ്‍സ് ആണ് ശരാശരി. രണ്ട് സെഞ്ചുറികളും 26 അര്‍ധസെഞ്ചുറികളും നേടി.

ഐപിഎല്‍ 2025 ഉദ്ഘടനം ചെയ്ത് ഷാരൂഖ് ഖാന്‍; മനംകവര്‍ന്ന് ശ്രേയ ഘോഷാലും ദിഷ പട്ടാനിയും
18-ാം വയസ്സില്‍ 2013 ഐപിഎല്‍ സീസണില്‍ റോയല്‍സിനായി അരങ്ങേറ്റം കുറിച്ച സഞ്ജു ഇപ്പോഴും അവര്‍ക്കൊപ്പമുണ്ട്. ഐപിഎല്ലില്‍ 141 മത്സരങ്ങള്‍ (136 ഇന്നിങ്സ്) കളിച്ച സഞ്ജു രണ്ട് സെഞ്ച്വറികളുള്‍പ്പെടെ 31.73 ശരാശരിയില്‍ 3808 റണ്‍സ് നേടി.

2013 ചാമ്പ്യന്‍സ് ലീഗിലും സഞ്ജു റോയല്‍സിനായി കളിച്ചിട്ടുണ്ട്. മുഖ്യ പരിശീലകന്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ടീമിനെ ഫൈനലിലെത്തുന്നതില്‍ സഞ്ജു പ്രധാന പങ്കുവഹിച്ചു. ആഗോള ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റില്‍ സഞ്ജു ആറ് ഇന്നിങ്സുകളില്‍ നിന്ന് 192 റണ്‍സ് നേടി.

വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ആതിഥേയ വേദിയായി തിരുവനന്തപുരവും; ഉദ്ഘാടനം വിശാഖപട്ടണത്ത്
2016, 2017 ഐപിഎല്‍ സീസണുകളില്‍ സഞ്ജു ഡല്‍ഹി ക്യാപിറ്റല്‍സിന് (അന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) വേണ്ടി കളിച്ചു. 28 മത്സരങ്ങളില്‍ നിന്ന് 27.08 ശരാശരിയില്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ 677 റണ്‍സ് നേടി.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ വേട്ടക്കാരില്‍ 14ാം സ്ഥാനത്താണ് സഞ്ജു. 169 മത്സരങ്ങളില്‍ നിന്ന് (164 ഇന്നിങ്‌സ്) 30.93 ശരാശരിയില്‍ 4485 റണ്‍സ് നേടിയിട്ടുണ്ട്.

തുടര്‍ച്ചയായ ആറാം തവണയും ഐപിഎല്‍ സീസണിലെ ആദ്യ മല്‍സരത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോഡും ഇന്നലെ സഞ്ജു കൈവരിച്ചു. 2020 സീസണില്‍ ഷാര്‍ജയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 74 റണ്‍സ് നേടിയാണ് തുടക്കം. 2021-ല്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്സിനെതിരെ സെഞ്ചുറിയോടെയായിരുന്നു തുടക്കം.

2022, 2023, 2025 വര്‍ഷങ്ങളില്‍ സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍സ് എസ്ആര്‍എച്ചിനോട് കളിച്ചപ്പോള്‍ സഞ്ജു യഥാക്രമം 55, 59, 65 റണ്‍സ് നേടി. 2025 സീസണില്‍ ജയ്പൂരില്‍ നടന്ന ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ പുറത്താകാതെ 82 റണ്‍സ് നേടിയിരുന്നു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!