ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്, രോഹിത് ശര്‍മയുടെ ഡക്ക് റെക്കോഡ്; കഥാന്ത്യം ചെന്നൈ സൂപ്പര്‍ കിങ്‌സ്

Spread the love

IPL 2025 CSK vs MI: ഐപിഎല്‍ 2025 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയത്തുടക്കം. സ്വന്തം തട്ടകത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് കീഴടക്കി. മികച്ച പേസ്-സ്പിന്‍ ബൗളിങിലൂടെയാണ് സിഎസ്‌കെ വിജയം പിടിച്ചെടുത്തത്.

Samayam Malayalam1. ഐപിഎല്ലില്‍ 18ാം തവണ ഡക്കായി മടങ്ങുന്ന രോഹിത് ശര്‍മ. 2. സൂര്യയെ സ്റ്റ്മ്പ് ചെയ്യുന്ന എംഎസ് ധോണി
1. ഐപിഎല്ലില്‍ 18ാം തവണ ഡക്കായി മടങ്ങുന്ന രോഹിത് ശര്‍മ. 2. സൂര്യയെ സ്റ്റ്മ്പ് ചെയ്യുന്ന എംഎസ് ധോണി

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മല്‍സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ സ്വന്തം തട്ടകത്തില്‍ ശക്തരായ എതിരാളികള്‍ക്കെതിരെ സിഎസ്‌കെ മല്‍സരത്തിലുടനീളം വ്യക്തമായ മേല്‍ക്കൈ നേടി നാലി വിക്കറ്റിന്റെ വിജയം വരിച്ചു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനെ 20 ഓവറില്‍ ഒമ്പതിന് 155 എന്ന നിലയില്‍ സിഎസ്‌കെ ഒതുക്കി. 120 പന്തില്‍ 156 റണ്‍സ് വിജയലക്ഷ്യം സിഎസ്‌കെയ്ക്ക് വെല്ലുവിളി ആയില്ല. 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ ലക്ഷ്യം കണ്ടു.

ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്, രോഹിത് ശര്‍മയുടെ ഡക്ക് റെക്കോഡ്; കഥാന്ത്യം ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഓപണര്‍ രചിന്‍ രവീന്ദ്ര (45 പന്തില്‍ 65*), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക് വാദ് (26 പന്തില്‍ 53) എന്നിവര്‍ സിഎസ്‌കെയുടെ റണ്‍ ചേസിങ് എളുപ്പമാക്കി.

ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ എംഐയെ മികച്ച ബൗളിങിലൂടെയാണ് സിഎസ്‌കെ തളച്ചത്. ഓപണര്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. ഖലീല്‍ അഹ്‌മദിന്റെ നാല് പന്തുകള്‍ നേരിട്ട് റണ്ണൊന്നും നേടാതെ ആയിരുന്നു മടക്കം.

ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ബാറ്റ്സ്മാന്‍ എന്ന റെക്കോഡ് രോഹിതിന് പങ്കിടേണ്ടി വന്നു. 18ാം തവണയാണ് അക്കൗണ്ട് തുറക്കാതെ പുറത്താവുന്നത്. മുന്‍ ആര്‍സിബി താരങ്ങളായ ഗ്ലെന്‍ മാക്സ്വെലും ദിനേശ് കാര്‍ത്തികും 18 തവണ ഡക്കായിട്ടുണ്ട്.

https://www.instagram.com/reel/DHi_fNeuTpo/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DHi_fNeuTpo/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
രോഹിതിന് ശേഷം എംഐയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ പുറത്താക്കാന്‍ സിഎസ്‌കെ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി നടത്തിയ അതിവേഗ സ്റ്റമ്പിങും ശ്രദ്ധിക്കപ്പെട്ടു. മിന്നല്‍ വേഗത്തില്‍ 0.12 സെക്കന്‍ഡ് കൊണ്ടാണ് സ്റ്റമ്പിങ് പൂര്‍ത്തിയാക്കിയത്. 43 കാരനായ മുന്‍ ഇന്ത്യന്‍ നായകന്‍ തന്റെ സുവര്‍ണ കാലത്തിന്റെ ഓര്‍മകളിലേക്ക് ക്രിക്കറ്റ് പ്രേമികളെ കൊണ്ടുപോയ സന്ദര്‍ഭമായി ഇത് മാറി.

ഐപിഎല്‍ 2025 ഉദ്ഘടനം ചെയ്ത് ഷാരൂഖ് ഖാന്‍; മനംകവര്‍ന്ന് ശ്രേയ ഘോഷാലും ദിഷ പട്ടാനിയും
11-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഇത്. ഇടംകൈയ്യന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് എറിഞ്ഞ പന്തിന്റെ ലൈന്‍ മനസിലാക്കാതെ ബാറ്റ് വിശീയ സൂര്യകുമാറിന് പിഴച്ചപ്പോള്‍ ഞൊടിയിടയില്‍ ധോണി ബെയ്‌ലുകള്‍ തെറിപ്പിച്ചു. അതിശയകരമായ പുറത്താക്കലിനെ സ്റ്റമ്പുകള്‍ക്ക് പിന്നിലെ ഏറ്റവും വേഗതയേറിയ പ്രകടനമായി പ്രശസ്ത ഇന്ത്യന്‍ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ വിശേഷിപ്പിച്ചു.

വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ആതിഥേയ വേദിയായി തിരുവനന്തപുരവും; ഉദ്ഘാടനം വിശാഖപട്ടണത്ത്
നൂര്‍ അഹമ്മദ് നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി സിഎസ്‌കെയുടെ വിജയശില്‍പിയാവുകയും ചെയ്തു. സിഎസ്‌കെ പേസര്‍ ഖലീല്‍ അഹ്‌മദ് നാല് ഓവറില്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മുംബൈക്ക് വേണ്ടി തിലക് വര്‍മ (31), സൂര്യകുമാര്‍ യാദവ് (29), ദീപക് ചാഹര്‍ (28) എന്നിവരാണ് കൂടുതല്‍ റണ്‍സ് നേടിയത്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക




Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!