സഞ്ജു സാംസണിന് കനത്ത തിരിച്ചടി; ബിസിസിഐ സെന്‍ട്രല്‍ കരാര്‍ ഉറപ്പിച്ച് ഇഷാന്‍ കിഷന്‍

Spread the love

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ (Ishan Kishan) ബിസിസിഐ സെന്‍ട്രല്‍ കരാര്‍ ഉറപ്പിച്ചത് സഞ്ജു സാംസണിന് (Sanju Samson) തിരിച്ചടിയാവും. 2024 ന്റെ തുടക്കത്തില്‍ സെന്‍ട്രല്‍ കരാര്‍ നഷ്ടപ്പെട്ട ഇഷാന്‍ പിന്നീട് ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റ്, ഐപിഎല്‍ പ്രകടനങ്ങളിലൂടെ കരാര്‍ തിരികെ ലഭിക്കുമെന്ന് ഇഷാന്‍ ഉറപ്പാക്കുകയാണ്.

Samayam Malayalamസഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍
സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള മല്‍സരം കടുപ്പിച്ച് 26കാരന്‍ ഇഷാന്‍ കിഷന്‍ (Ishan Kishan) ശക്തമായി രംഗത്ത്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതിന്റെ പേരില്‍ കുറച്ചുകാലമായി ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന ഇഷാന്‍ ഇപ്പോള്‍ ബിസിസിഐ സെന്‍ട്രല്‍ കരാര്‍ തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കി കഴിഞ്ഞു.

അടുത്ത വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ആരാണ് എത്തുകയെന്ന് കണ്ടറിയണം. ഏതായാലും ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ക്കൊപ്പം ഇഷാനും മല്‍സര രംഗത്ത് ഉണ്ടാവുമെന്ന് വ്യക്തം. ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും കിടിലന്‍ പ്രകടനങ്ങളാണ് ഇഷാന്റെ പിന്‍ബലം. ടി20ഐയില്‍ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ പന്തിന് കഴിഞ്ഞിട്ടില്ല. സഞ്ജു ആവട്ടെ സ്ഥിരതയില്ലായ്മ കൊണ്ട് വലയുകയാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയത് 51 റണ്‍സ് മാത്രമായിരുന്നു.

സഞ്ജു സാംസണിന് കനത്ത തിരിച്ചടി; ബിസിസിഐ സെന്‍ട്രല്‍ കരാര്‍ ഉറപ്പിച്ച് ഇഷാന്‍ കിഷന്‍

സണ്‍റൈസേഴ്സ് ഹൈദരാബാദിനായി തകര്‍പ്പന്‍ സെഞ്ചുറി നേടിയാണ് ഇഷാന്‍ ഐപിഎല്‍ 2025 സീസണിന് തുടക്കം കുറിച്ചത്. വെറും 45 പന്തില്‍ കന്നി ഐപിഎല്‍ സെഞ്ചുറി നേടി ഇഷാന്‍ ദേശീയ സെലക്ടര്‍മാര്‍ക്ക് ശക്തമായ സന്ദേശമാണ് നല്‍കിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആറ് സിക്‌സറുകളും 11 ബൗണ്ടറികളും ഉള്‍പ്പെട്ടതാണ് ഇന്നിങ്‌സ്.

ടി20 ഫോര്‍മാറ്റിലെ ഇഷാന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തേ 99 റണ്‍സായിരുന്നു ഇഷാന്റെ ഐപിഎല്ലിലെ ഉയര്‍ന്ന സ്‌കോര്‍. ഇഷാന്‍ ട്രാവിസ് ഹെഡ്ഡിനെ കൂട്ടുപിടിച്ച് ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടല്‍ (286) എന്ന റെക്കോഡും പടുത്തുയര്‍ത്തി.

ഐപിഎല്‍ 2025 ഉദ്ഘടനം ചെയ്ത് ഷാരൂഖ് ഖാന്‍; മനംകവര്‍ന്ന് ശ്രേയ ഘോഷാലും ദിഷ പട്ടാനിയും
2024 ന്റെ തുടക്കത്തില്‍ സെന്‍ട്രല്‍ കരാര്‍ നഷ്ടപ്പെട്ടത് ഇഷാന്റെ കരിയറില്‍ വലിയ തിരിച്ചടിയായി. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിനായിരുന്നു നടപടി. തുടര്‍ന്ന് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇഷാന് മടങ്ങേണ്ടി വന്നു. 2024 ലെ ഐപിഎല്ലില്‍ കളിച്ചു.

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരിക എന്ന ലക്ഷ്യത്തോടെ ഇഷാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായി. മികച്ച ഫോമിലെത്തുകയും ചെയ്തു. 2024-25 ആഭ്യന്തര സീസണില്‍ ജാര്‍ഖണ്ഡിന്റെ ക്യാപ്റ്റനായി. ഏഴ് മത്സരങ്ങളില്‍ നിന്ന് 45.14 ശരാശരി നേടിയ അദ്ദേഹം ഒരു സെഞ്ചുറി നേടി.

മൂന്ന് ഫോര്‍മാറ്റുകളിലും ഇഷാന് മികച്ച കരിയര്‍ റെക്കോഡുണ്ട്. രണ്ട് ടെസ്റ്റുകളിലും 27 ഏകദിനങ്ങളിലും 32 ടി20 മത്സരങ്ങളിലും കളിച്ചു. ഏകദിനത്തില്‍ 42.40 ശരാശരിയില്‍ 933 റണ്‍സ് നേടി. ടി20 ഐയില്‍ ആറ് തവണ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുടെ സഹായത്തോടെ 25.67 ശരാശരിയില്‍ 796 റണ്‍സ് നേടിയിട്ടുണ്ട്.

വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ആതിഥേയ വേദിയായി തിരുവനന്തപുരവും; ഉദ്ഘാടനം വിശാഖപട്ടണത്ത്
ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി കുറിച്ച് വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ തന്റെ പ്രതിഭ അടയാളപ്പെടുത്തി. കേന്ദ്ര കരാര്‍ തിരികെ നേടാനുള്ള അര്‍ഹത തെളിയിച്ച ഇഷാന് ഐപിഎല്ലിലെ വരാനിരിക്കുന്ന മല്‍സരങ്ങളും പ്രധാനമാണ്. ഇന്ത്യയുടെ മുന്‍നിര വിക്കറ്റ് കീപ്പര്‍മാര്‍ ലഭിച്ച അവസരം മുതലാക്കാത്തത് ഫലത്തില്‍ ഇഷാന് അനുഗ്രഹമാവുകയാണ്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!