ഭോപ്പാൽ> മധ്യപ്രദേശിൽ ബിജെപി നേതാവ് നിയമവിരുദ്ധമായി പണിത ഹോട്ടൽ പൊളിച്ചുമാറ്റി. കൊലക്കേസിനെ തുടർന്ന് പാർട്ടി സസ്പെൻഡ് ചെയ്‌ത ബിജെപി നേതാവ് മിശ്രി ചന്ദിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയത്.
മിശ്രിയുടെ ഉടമസ്ഥതയിലുള്ള കാറിടിച്ച് യുവാവ് മരിച്ചതിനെത്തുടർന്ന് ഇയാളടക്കം അടക്കം എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കാറിടിപ്പിച്ച് കൊലപ്പെടുത്താൻ കാരണമെന്നാണ് റിപ്പോർട്ട്. 30കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഹോട്ടൽ തകർക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
60 ഡൈനാമിറ്റുകൾ ഉപയോഗിച്ച് പ്രത്യേക ടീമാണ് ചൊവ്വാഴ്ച വൈകിട്ട് ഹോട്ടൽ തകർത്തത്. നിമിഷനേരം കൊണ്ട് കെട്ടിടം തകർന്നു വീണു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ