ദയാബായിയുടെ സമരത്തോട്‌ അനുഭാവപൂർവ സമീപനം; രണ്ട് മന്ത്രിമാർ 
നേരിട്ട്‌ ചർച്ച നടത്തി 
രേഖാമൂലം 
ഉറപ്പ്‌ നൽകി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > സാമൂഹ്യപ്രവർത്തക ദയാബായി നടത്തുന്ന സമരത്തോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന്റെ ഭാഗമായാണ് രണ്ട് മന്ത്രിമാർ നേരിട്ട്‌ ചർച്ച നടത്തി രേഖാമൂലം ഉറപ്പ്‌ നൽകിയത്‌. എൻഡോസൾഫാൻ ദുരിതബാധിതർ അനുഭവിക്കുന്ന പ്രയാസം പരിഹരിക്കണമെന്നത് സർക്കാരിന്റെ സുവ്യക്തമായ നിലപാടാണ്. അതിന്റെ ഭാഗമായാണ്‌ ദുരിതബാധിതർക്ക് സർക്കാർ ആനുകൂല്യം നൽകുന്നത്‌.

ദയാബായിയുടെ നാല്‌ ആവശ്യത്തിൽ മൂന്നെണ്ണം നടപ്പാക്കുമെന്ന്‌ സർക്കാർ ഉറപ്പ്‌ നൽകി.  ഒരാവശ്യം എയിംസുമായി ബന്ധപ്പെട്ടതാണ്. അത് അംഗീകരിക്കാനാകില്ല. ദുരിതബാധിതരെ കണ്ടെത്താൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കാസർകോട് ജില്ലയിലെ വിവിധ ആശുപത്രിയിൽ ഇവർക്ക്‌ മുൻഗണന ഉറപ്പാക്കും. കാഞ്ഞങ്ങാട്ടെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലും  ടാറ്റ ട്രസ്റ്റ് ആശുപത്രിയിലും പ്രത്യേക സൗകര്യം ഒരുക്കും.

നിലവിൽ എൻഡോസൾഫാൻ ദുരിതബാധിതരുള്ള എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബഡ്സ് സ്കൂളുണ്ട്. ഇവ പകൽ പരിചരണ കേന്ദ്രങ്ങളാക്കും. നാലാമത്തെ ആവശ്യം എയിംസ് കാസർകോട്ട് വേണം എന്നതാണ്. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യങ്ങളിൽ അവ്യക്തതയില്ല. സർക്കാർ ഉറപ്പ്‌ പൂർണമായി പാലിക്കും. ഈ സാഹചര്യം മനസ്സിലാക്കി സമരത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!