തൊഴിലുറപ്പിൽ വ്യാജരേഖ; കോൺഗ്രസ് വാർഡ് അംഗത്തിന്റെ മകൾ പണം തിരിച്ചടക്കണം

Spread the love



Thank you for reading this post, don't forget to subscribe!

വെള്ളമുണ്ട > ഗോത്രവിഭാഗത്തിൽപ്പെട്ടവരുടെ പ്രളയ ഭവന നിർമാണത്തിലെ തൊഴിലുറപ്പ് പണിയിൽ കൃത്രിമം കാണിച്ച കോൺഗ്രസ് വാർഡ് അംഗത്തിന്റെ മകൾ കൈപ്പറ്റിയ പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ഓംബുഡ്‌സ്മാൻ ഉത്തരവ്. വെള്ളമുണ്ട പഞ്ചായത്തിലെ 17ാം വാർഡ് അംഗവും കോൺഗ്രസ് പ്രവർത്തകയുമായ എം ലതികയുടെ മകൾ അശ്വതിയാണ്  അനർഹമായി പണം കൈപ്പറ്റിയത്. തൊഴിലുറപ്പ് തുകയായ  7204 രൂപ തിരിച്ചടക്കാനാണ് കോടതി ഉത്തരവായത്. കോളേജ് വിദ്യാർഥിനിയായ അശ്വതി കോളേജിൽ ഹാജരായ ദിവസങ്ങളിലും മസ്റ്റർ റോളിൽ ഒപ്പിട്ട് പണം തട്ടുകയായിരുന്നു.

 

ഇതിന് അശ്വതിയുടെ മാതാവും വാർഡ് അംഗവുമായ ലതിക കൂട്ടുനിന്നതായും ഓംബുഡ്സ്മാൻ കണ്ടെത്തി. വാർഡ് അംഗത്തിന്റെ ഭർത്താവായിരുന്നു വീടിന്റെ കരാർ എടുത്തിരുന്നത്‌. ഒഴുക്കൻമൂലയിലെ മുത്തുവെളുക്കൻ മുണ്ടിയോട്ടുപൊയിൽ, മുണ്ടത്തിബാലൻ എന്നിവർക്ക് അനുവദിച്ച തൊഴിലുറപ്പ് ദിനങ്ങളിലാണ് അശ്വതി വ്യാജ ഒപ്പിട്ടത്. ഇത് സംബന്ധിച്ച് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ളവർ പരാതി നൽകിയിരുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!