തൃശൂർ> കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിനെത്തിയ വിദേശപ്രതിനിധികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തടഞ്ഞ് തിരിച്ചയച്ചു. ഇൻറർനാഷനണൽ ട്രേഡ് യൂണിയൻ ഫോർ ഫാർമേഴ്സ് എന്ന സംഘടനയെ പ്രതിനിധീകരിച്ച് ഫ്രാൻസിൽ നിന്നെത്തിയ ക്രിസ്റ്റ്യൻ അലിയാമി, മരിയ ഡി റോച്ച എന്നിവരെയാണ് തിരിച്ചയച്ചത്.
ടൂറിസ്റ്റ് വിസയിൽ വരുന്നവരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുവാൻ അനുവാദമില്ലെന്ന് ആരോപിച്ചാണ് വിമാനത്താവളത്തിൽനിന്നുതന്നെ ഇരുവരേയും മടക്കിയത്. ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ് ഇവർ വിമാനമിറങ്ങിയത്. തൃശൂരിൽ ഇന്നാണ് കിസാൻസഭ സമ്മേളനം ആരംഭിച്ചത്. സൗഹാർദ പ്രതിനിധികളടക്കം 803 പേരാണ് പ്രതിനിധിസമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ