കൊച്ചി > ആഭിചാരക്കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഉപയോഗിച്ചിരുന്ന രണ്ട് വ്യാജ ഫെയ്‌സ്‌ബുക് പ്രൊഫൈലുകൾകൂടി പൊലീസ് വീണ്ടെടുത്തു. സജ്‌നമോൾ, ശ്രീജ എന്നീ പേരുകളിലുള്ള പ്രൊഫൈലുകളിലെ ചാറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചു. രണ്ടാംപ്രതി ഭഗവൽ സിങ്ങുമായി അടുപ്പം സ്ഥാപിക്കാൻ ഷാഫി ഉപയോഗിച്ചത് ശ്രീദേവി എന്ന വ്യാജപ്രൊഫൈലാണ്. ഇതുൾപ്പെടെ നാല് വ്യാജ പ്രൊഫൈലുകൾ ഇയാൾ സൃഷ്‌ടിച്ചിരുന്നതായാണ് അറിവായിട്ടുള്ളത്. ഇവയുടെ വിശദാംശങ്ങൾ അറിയാൻ പൊലീസ് ഫെയ്‌സ്‌ബുക് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അവശേഷിക്കുന്ന ഒരെണ്ണത്തിന്റെ വിശദാംശങ്ങളും ഉടൻ ലഭിക്കും. ഇവ കൈകാര്യം ചെയ്യാൻ ഷാഫിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ